Saturday, April 14, 2012

വിഷു ഇനിയും വരുമോ?

വിഷു ഇനിയും വരുമോ? 

 ..............
കുട്ടിക്കാലം എല്ലാ ഇടത്തരം കുടുംബത്തിന്റെയും പോലെ ആകുലതകള്‍ നിറഞ്ഞതായിരുന്നു 1960 -80 കള്‍........വലിയകലങ്ങളില്‍ വേവുന്ന മരചീനിയോ ചക്കയോ ..........കൊച്ചുകലങ്ങളിലെ ഇത്തിരി ചോറ് ........ആണ്‍ പാത്രങ്ങളില്‍ വീഴുന്ന ചോറിലേക്ക്‌ അസൂയയോടെ നോക്കുന്ന പേടമാന്‍ മിഴികള്‍ ........ഓണവും വിഷുവും വരാന്‍ കൊതിച്ചിരുന്ന ,കാത്തിരുന്ന .പ്രാര്‍ത്ഥനയോടെയിരുന്ന    എത്രയെത്ര വര്‍ഷങ്ങള്‍ .......ഓണം വന്നാല്‍ അഞ്ചു ദിവസം ചോറും പലഹാരങ്ങളും എല്ലാം കണ്‍ കുളിരെ ,മനം നിറയെ ,അകം നിറയെ .........വിഷു വന്നാലും അങ്ങനെ ഒരുദിവസം.........ഉറങ്ങാതെ അത്തമിട്ടു ......കണിയൊരുക്കി ......ദോശ യുടെ മണത്തില്‍ 
ഉണര്‍ത്തി എടുത്ത പകലുകള്‍ .പക്ഷെ ഉണ്ണാന്‍ എലനിരത്തി ..ചാണകം മെഴുകിയ നിലത്ത് വരിയായ് ഇരിക്കുമ്പോള്‍ ആയിരിക്കും ....അദ്ദേഹത്തിന്റെ വരവ് ..അതൊരു വരവാ.......പൂരപാട്ടും നെയ്യാണ്ടിമേളവും .......നിലത്തില്‍ പോരും കഴിയുമ്പോള്‍ ........കണ്ണീര്‍ മഴകള്‍ ....ഇടിവാള്‍ അകമ്പടി .......കൊതിയുള്ളവര്‍ കിട്ടിയതൊക്കെ അകത്താക്കും ....വീറും വാശിയും ഉള്ളവര്‍ വലിച്ചെറിഞ്ഞു പോകും ......അങ്ങനെ അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ .......പിന്നെ ആകാശത്തിന്റെ ചെമപ്പും രാവിന്റെകുളിരും കടലിന്റെ തിരയും ഒക്കെ ..രോമാഞ്ചമായപ്പോള്‍ തൂശനിലയിട്ടു സിമന്റുപൂശിയമുറിയിലെ ഡസ്കില്‍ വിളമ്പി വച്ച ഊണിനുമുന്നില്‍ എത്ര നേരം നിറ കണ്ണോടെ .........ഒറ്റയ്ക്ക് .......പിന്നെയും അങ്ങനെ അങ്ങനെ പത്തോളം വര്‍ഷങ്ങള്‍ ..........എല്ലാം മതിയെന്ന് തോന്നിയപ്പോള്‍ അങ്ങ് ദൂരെ നിലാവുദിച്ചു ......കുയിലുകള്‍ പാടി വൃന്ദാവനം വസന്തത്തില്‍ ഊയലാടി ......സ്വയം മറന്നു .......പിന്നെയും ഓണം വന്നുകൊണ്ടേയിരുന്നു .....വിഷു വന്നുകൊണ്ടേയിരുന്നു ........മാര്‍ബിള്‍ തറയിട്ട ഹൌസിലെ ഡയിനിംഗ് ടേബിളില്‍ ഇല യിട്ട് സദ്യ വിളമ്പി ........ഒരു വ്യാഴവട്ടമായി കാത്തിരിക്കുന്നു ഒരു കുളിര്‍ തെന്നലായ് ,ഒരുവാക്ക് ഒരേയൊരു വാക്ക് ശബ്ദം ആയ് അല്ലെന്ഗില്‍ സന്ദേശം ആയ് പറന്നു വന്നിരുന്നുവെന്ഗില്‍ എന്ന് ......പിന്നെ ഓണവും വിഷുവുമെല്ലാം പെരുമഴ പെയ്തു നനഞ്ഞുകുതിരും .......അടുത്ത വരവിനു കാത്തിരിക്കാതെ ഗുരുവായൂര്‍ പോയി ഭജനമിരിക്കണമെന്നു എല്ലാ വര്‍ഷവും വിചാരിക്കും ...........പിന്നെയും നിലാവുദിക്കും.ചന്ദ്രകാന്തം പോലെ എന്റെ ജീവിതവും
നിയും ബാക്കിയായ ജീവിത വല്ലരി വാടുന്നു ....തളിര്‍ക്കുന്നു ......ഇനിയൊരു വിഷുപക്ഷി പാട്ടിനായ്..............

Monday, February 27, 2012

തിരപോലെ തടസ്സങ്ങള്‍

തിരപോലെ   തടസ്സങ്ങള്‍ 
  ഭവാന്റെ ദര്‍ശനം എന്റെ പകലുകള്‍ക്ക്‌ സായൂജ്യം
 ആണ്......നിന്റെ പേര് എന്റെ ശബ്ദത്തോട്  ചേര്‍ത്ത് മന്ത്രിക്കുമ്പോള്‍ പുലര്‍ക്കാല വെട്ടത്തിലെ നിന്റെ രൂപം ഒരുപാട് ഊര്‍ജം എന്നില്‍ നിറയ്ക്കും
സ്പര്‍ശമില്ലാതെ.........ഗന്തമില്ലാതെ........നിശ്ശബ്ദം ...........എന്റെ കണ്ണുകള്‍.ഇമപൂട്ടി നിന്നെ ബന്ധിക്കും..........ഒരു ചക്രവാകതെപോലെ ......ഒരിലയുടെ മറവുപോലും
എന്റെ ആത്മവിലോരായിരം....മുള്ളുകള്‍ ആഞ്ഞിറങ്ങുന്ന  വേദന സമ്മാനിക്കും........എന്തുകൊണ്ട് എന്ന് എത്രയാവര്‍ത്തി ചോദിച്ചിട്ടും എനിക്ക് ഉത്തരമേയില്ല
സ്നേഹമെന്നാല്‍ ഈ അവസ്ഥ യാണെന്ന് ഞാനറിയുന്നു....പക്ഷെ.   എത്രതവണ നിന്നെ ....മറയ്ക്കാന്‍ എന്തെല്ലാം വിഘ്നങ്ങള്‍ മനുഷ്യനായി.....പറവയായി .....പൂക്കളായി 
ഇലയായി..അപര്‍ണയായി.......മതിലുകളായി......ഇപ്പോഴും എന്റെ ഹൃദയം വിങ്ങുകയാണ് ....തൊണ്ടയില്‍ കുരുങ്ങുന്ന നൊമ്പരം.....ഭാവത്തിന്‍ പരകോടിയില്‍ അഭാവം ...... .
നോക്ക് ...എന്താണെന്നറിയില്ല.........എത്രപേരുകള്‍.....എത്രനമാങ്ങള്‍......എന്തൊക്കെ പ്രലോഭനങ്ങള്‍ .......കൃഷ്ണാ എന്റെ ദൈവമേ ....എത്ര തടസ്സങ്ങള്‍ വന്നാലും.......
എത്രമേല്‍ നീ എന്നെ അവഗണിച്ചാലും .....എത്രമേല്‍ നിരാശയും .....ദുഖവും.......എന്റെ ജന്മത്തിന് കൂട്ടായി വന്നാലും ....കൃഷ്ണാ നീ ഇവിടെ .....മനുഷ്യനും ശക്തിയും പ്രകൃതിയുമായ് 
എന്നില്‍ അവശേഷിക്കും.......അപ്പോള്‍ എല്ലാ തടസ്സങ്ങളും എന്റെ സ്നേഹത്തിന്റെ ശക്തിയില്‍ പൌര്‍ണമിയിലെ വന്‍ തിരയായ്‌ ക്ഷീരസാഗരത്തില്‍ അലയടിക്കും..... 
 

Wednesday, January 11, 2012

സുര്‍ബഹാറിന്റെ ഇതിഹാസമായി വന്നാലും..............

സുര്‍ബഹാറിന്റെ  ഇതിഹാസമായി വന്നാലും..............
ജീവിതം 
   ഒരു  സമസ്യ ആണോ ? ആര്‍ക്കാണ് അത് പൂര്‍ണമാക്കാനാവുക.....കേള്‍ക്കുന്ന കഥകളെല്ലാം ദുഖത്തിന്റെയും നിരാശയുടെയും ........എന്തിനാണ് ഈശ്വരന്‍ യോജിപ്പില്ലാത്തവരെ ഒരേ കൂരക്കു കീഴില്‍ 
എത്തിക്കുന്നത് ?എങ്ങനെയാണ് മനുഷ്യന്‍ സന്തോഷിക്കുന്നത്. നമ്മുടെ കൊച്ചു ദുഃഖങ്ങള്‍ (ഓ.എന്‍ വി ] മാറ്റാന്‍ സമൂഹത്തിന്റെ ദുഃഖങ്ങള്‍ പാടിയാല്‍ മതിയോ?പ്രിയ്യപ്പെട്ട അന്നപൂര്‍ണ  ഭവതിയെ കുറി ച്ചുള്ള വാര്‍ത്തകള്‍  കരള്‍ കീറി മുറി ച്ചുകൊണ്ടു എന്റെ അന്തരാത്മാവില്‍ ചക്രശ്വാസം മുട്ടുന്നു .മഹാനായ കലാകാര, അഗ്നിയെ പോലെ പാവനമായ ,അരുന്തതിയെപോലെ ധര്‍മിയായ, ഭൂമിയെപോലെ സര്‍വംസഹയായ. സരസ്വതിയുടെ മൂര്‍ത്തിയായ. പാവവും മൌനിയുമായ ,    ആ സംഗീത സമ്രാട്ട് എന്ത് കുറ്റമാണ് ചെയ്തത് ?എല്ലാവരും ആഗ്രഹിക്കുംപോലെ .....അമ്മെ .ദേവി മഹാഗായികെ രവി ശങ്കര്‍ ജി യുടെ മകന്റെ അമ്മെ വരില്ലേ പുറംലോകത്തിന്റെ വെളിച്ചത്തിലേയ്ക്കു .............
 

Wednesday, December 7, 2011

ചക്രവാളം എത്ര ദൂരെ ?

ചക്രവാളം എത്ര ദൂരെ ?
       കടല്‍ സുനാമി തിരകള്‍ കൊണ്ട് പ്രകമ്പനം കൊണ്ടു മാനത്തുനിന്നൊരു തുള്ളി .......അടര്ന്നുവീനെങ്ങില്‍   അവള്‍     വല്ലാതെകൊതിച്ചു 
ആരും അടുത്തില്ല മരണത്ത്തിന്റെമാത്രം മുഖങ്ങള്‍ .........പേടിപ്പെടുത്തുന്ന ഒരുപാട് ഒരുപാട് ....കാഴ്ചകള്‍ .....അയ്യോ അവള്‍ l          
        ... പറവകള്‍ ചിറകടിക്കുംബോലെ........അസ്തമയം കാത്തിരുന്നവള്‍ ......ആകാശം തന്നെ വിട്ടു മെല്ലെ മെല്ലെ പോകുന്നത് നിസ്സങ്കതയോടെ
നോക്കിനിന്നു ഹൃദയത്തില്‍ നിന്നും ഇറ്റുവീണ  രക്തതുള്ളികള്‍ ......ചൂടുള്ളതായിരുന്നു........പിന്നെ പിന്നെ ,,,,,,,,ആകാശത്തിനു ചക്രവാളങ്ങള്‍ കാണാ മറയത്തായി.......
കടല്ക്കര ശൂന്യമായികൊണ്ടെയിരുന്നു ......പെട്ടെന്നുവന്ന ഒരു തിരയില്‍ അവള്‍ കുളിക്കുകയായിരുന്നു ........കാലമിത്രയും കഴിഞ്ഞുപോയിരിക്കുന്നു .....തിര തീരത്തെക്കവളെ തള്ളിവിട്ടു ....കരക്കടുക്കാന്‍ മടിച്ചു 
അവള്‍ അലറിവിളിച്ചു .....സജീവമായ കരയുടെ കശപിശയില്‍ അവള്‍ പൂഴിമണ്ണില്‍ ഞെരിഞ്ഞമര്‍ന്നു ......കരപിന്നെയും തിരയെതേടി ........തിരയും തീരവും ഇല്ലാതെ ആകാശവും ഭൂമിയും ഇല്ലാതെ ആഴക്കടല്‍ അവളെ മാടിവിളിച്ചു ......ഉദയവും അസ്തമയവും എല്ലാം ഒന്നാകുന്ന അപൂര്‍വതയിലേക്ക് കണ്മിഴിക്കുമ്പോള്‍ ഓംകാര മായി സാഗരമവളെ മാറോടണച്ചു..............

Tuesday, November 15, 2011

പ്രാണവേദന


    .രാവേറെയായി.ഈ കൊച്ചു വീട്ടില്‍ ഞാന്‍ തനിച്ചാണ് .നിനക്കതറിയാം.എന്റെ ഹൃതയം പകര്‍ത്താന്‍ ശ്രമിച്ചു പരാജയപെടുന്നു.
എനിക്ക് നിന്നെ കാണാം .തൊടാം.നിന്റെ കാര്‍ മേഘ കറുപ്പും അരയിലെ മഞ്ഞ ചേലയും അമൃതം പകരുന്ന ചുണ്ടിലെ ഓടക്കുഴലും..........ഒക്കെ ഒക്കെ. എന്നിട്ടും  എനിക്കറിയില്ല ഞാന്‍ 
ആരാണ് നിനക്ക് ...എന്തിനാണ് ആ പാതാളത്തില്‍ നിന്നും എന്നെ കരക്ക്‌ കയറ്റിയത് ?മിന്നാമിന്നിയായ്.നിലാവായ് പൂമഴയായ് ....എന്തിനാണ് എന്നില്‍ നറും തേന്‍ പകര്‍ന്നത് ........കാട്ടു 
കടംബുകള്‍ എത്ര വട്ടം പൂത്തുവല്ലേ?....സീതയലഞ്ഞ വഴികളില്‍ യമുനയുടെ തീരങ്ങളില്‍ കൈതോടിന്‍ പാലങ്ങളില്‍ ഇല്ലി പൂത്ത കാടുകളില്‍  ആനകള്‍ മദിക്കുംവനസ്ഥലികളില്‍ ,,,,,,



എന്നോടൊപ്പം എന്നില്‍ അമൃത മഴ പെയ്യിച്ചു നീകൂടെ നടന്ന ഇത്തിരി നിമിഷങ്ങള്‍..........പ്രാന്ത് പിടിക്കുന്നു.     മരണം അടുത്ത് വന്നു വിളിക്കുമ്പോലെ ........ഈ ലോകം എത്ര മോഹനവും വിക്രുതവുമാണ്.
ഈ രാത്രി എന്നെ പോലെ ഉറങ്ങതിരിക്കുന്നവര്‍  .........പാവം   വേദനകള്‍ എന്തിന്റെ എല്ലാം വേദനകള്‍........എന്തുകൊണ്ടാണ്  കുറേപേര്‍ നിലയില്ലാകയങ്ങളില്‍..........സ്നേഹമേ.........പ്രണയമേ.......
എനിക്കൊന്നും  അറിയില്ലാല്ലോ .........പ്രിയ്യപെട്ട ദൈവമേ ........എവിടെയ്യാണ്  എന്നെ തനിച്ചാക്കി .......എന്നെപ്പോലത്തെ ഒരുപാടുപേരെ തനിച്ചാക്കി ..........ഒരായിരംപേര്‍ രോഗങ്ങളില്‍ ഉരുകി .........
കൂടെയാ  ആകാശ വീഥികളില്‍ ക്ഷീരസാഗരത്തില്‍.......അല്ലാന്ഗില്‍ വേണ്ട .......ഇവിടെ മതി .നീ കൂടിയുണ്ടെന്ന അറിവ് ....നിനക്ക് ഞാനും വേണ്ടപ്പെട്ടതു എന്നൊരു തോന്നല്‍ നിന്റെ സാമിപ്യം.........ഞാനിവിടെ ..........ഞങ്ങള്‍ ഇവിടെ ..........കൂടാമല്ലേ/ പേരില്ലാത്ത ..അട്രസ്സില്ലാത്ത..........വീണ്ടും മനസ്സ് നിറയുന്നു........നിന്റെ , നീതരുന്ന, പരിതിയില്ലാത്ത്ത sneham  ..

Tuesday, July 19, 2011

യാത്ര.....

ഭവാന്‍ എനിക്ക് ആരാണെന്ന് നിര്‍വചിക്കാന്‍ ഞാന്‍ പഠിച്ച വാക്കുകള്‍ അപര്യാപ്തം തന്നെ .കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും ആവതും ശ്രമിക്കുംബോഴോക്കെയും 
ദയന്നീയമായി പരാജയം അറിയുന്നു .പിന്നെയൊരു ഭ്രാന്താണ് ......ആരെയും കാണുന്നില്ല .......ആ അവസ്ഥയും അവര്‍ണനീയം .......വെറുമൊരു രൂപമല്ല നീ എനിക്ക് ......
ഞാന്‍ ഭവാന് ആരാണെന്നും അറിയില്ല .........
          വെളിച്ചത്തിന്റെ എല്ലാ വാതായനങ്ങളും അടഞ്ഞുകൊണ്ടിരുന്ന ഒരു കറുത്ത രാവിന്റെ ഇത്തിരി വെട്ടത്തില്‍ ഒരു മിന്നാമിന്നി വെട്ടമായി എന്റെ ഹൃദയത്തില്‍ എത്തിച്ചേര്‍ന്നു 
പിന്നെ നിന്റെ വളര്‍ച്ച ആകാശം പോലെയായിരുന്നു .ഞാനൊരുക്കിയ കണ്ണീര്‍ പുഴകളിലെല്ലാം നീ സ്നേഹ താമരകള്‍ വച്ചുപിടിപ്പിച്ചു .മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ പെറ്റുപെരുകി എന്റെ കണ്ണുകളില്‍ 
മഴവില്ലിന്നഴക് ചൊരിഞ്ഞു .വര്‍ഷങ്ങള്‍ എനിക്കായ് പിറന്നു .സീമന്തത്തില്‍ തൊടുകുറി ആയും, നെഞ്ചിടങ്ങളില്‍ ആലിലതാലിയായും ,ഇന്ദ്രിയ മോഹങ്ങളില്‍ ലഹരിയായും ആത്മാവില്‍ ജീവ സ്പന്ദന 
മായും നീവര്‍ണചിറകുകള്‍ വിടര്‍ത്തി .കണ്ണിനു കുളിര്‍മഴയുംകാതിനു തേന്മഴയും നീവര്ഷിക്കുമ്പോഴും പേരില്ലാത്ത പലവിധ ആകുലതകളില്‍ വെന്തു നീറിയചാര കൂമ്പാരം കണ്നീര്‍കയത്തില്‍ ഒലിച്ചേ പോയ്‌ .......ഇന്നിപ്പോള്‍ .....ഭയത്തിന്റെ നിലയില്ലാകയങ്ങള്‍എനിക്കുചുറ്റും മരണ ചുഴികള്‍ കാത്തുവച്ചിരിക്കുന്നു .
    പ്രിയ വെളിച്ചമേ ......ഞാനിരുട്ടിനെ സ്നേഹിക്കട്ടെ........പെട്ടെന്നൊരുനാള്‍, ദേവാ...... ദീപാരധനക്കുള്ള പുലര്‍ വെട്ടത്തിലേക്കു, എന്റെ കണ്‍ വെട്ടങ്ങളുടെ വാതായനങ്ങള്‍ അടഞ്ഞുകിടന്നാല്‍ 
നിന്റെ കേള്‍വി വഴികളില്‍ ഞാന്‍ പരിതിക്ക് പുറത്തു ആണെങ്കില്‍ .....സ്വയം ആഴകടലോളം ആഴത്തില്‍ നിന്നെ എന്റെ ഹൃദയത്തില്‍ ഒളിപ്പിച്ചുകൊണ്ടു ഇരുളിന്റെ പാതാളത്തില്‍ ഞാന്‍ മുങ്ങിമരിക്കുകയായിരിക്കും......എങ്കിലും സ്നേഹമേ....പ്രളയകാലത്ത് കൂടെ ..........നിഴലായ് ,,,,,,,,,വരാന്‍ വഴിമാറിപോകട്ടെ.......... 

Saturday, April 30, 2011

അതിയാന്‍ കണ്ട ക്യാമ്പ് വിശേഷങ്ങള്‍


 ഏപ്രില്‍ ഫൂള്‍ ആണെങ്കിലുംഅതിയാനൊന്നു ചുറ്റാനിറങ്ങി. ഇന്ന് എങ്ങോട്ട പോകണം? അപ്പോഴാണ്‌ വാല്യുവേഷന്‍ നടക്കുന്ന കാര്യം ഓര്മ വന്നത്  ടി.ഡി.പി.ബി.എന്‍. മെസേജ് വരാത്തതില്‍ ഏറെ ദുഖിച്ച തന്റെ സതീര്ത്യന്‍ - യാതാര്ത്യന്‍ പോയ മലയാളം രണ്ടാം പേപ്പര്‍ ക്യാമ്പിലേക്ക് അതിയാന്‍ കൊച്ചുവെളുപ്പാന്‍ കാലത്തെ തിരുവനന്തപുരത്ത് നിന്നൊരു സുപ്പെര്‍ ഫാസ്റ്റില്‍ കയറിപ്പറ്റി.ഒന്‍പതര മണിക്ക് സ്ഥലത്തെത്തിയ അതിയാന്‍ കണ്ടത് രസകരമായ കാഴ്ചകളായിരുന്നു.ഹോ ! ഇത്ര രസകരമാണോ ഈ ക്യാമ്പ് ? വര്‍ഷങ്ങളുടെ ഇടവേളകളില്‍ കണ്ടുമുട്ടിയവരുടെ സൌഹൃദം പങ്കിടല്‍.........ആണ്‍പെണ്‍ ഭേദമില്ലാത്ത ആ മലയാളക്കരയുടെ കാപട്യ രഹിതമായ(?) സ്നേഹ നിര്‍ഭര നിമിഷങ്ങള്‍ കാണാനുള്ള ഭാഗ്യം ഫൂള്‍ ദിവസത്തില്‍ തന്നെ അരങ്ങേറിയതില്‍ അതിയാന്‍ അഭിമാനിച്ചു.മരച്ചുവടുകളും കെട്ടിടങ്ങളുടെ മുക്ക് മൂലകളും ഉദിച്ചുയരുന്ന ചൂടില്‍,സൌഹൃദ തണലില്‍ കുളിര്‍കാറ്റു വീശി.എങ്കിലും ക്യാമ്പ് ഒഫിസരുടെ മുന്നിലെ നീണ്ട നിരയിലിരിക്കുന്ന ഇരുപതോളം പേരുടെ മുഖങ്ങള്‍ കാര്‍മേഖം നിറഞ്ഞ മാനം പോലെ മ്ലാനമായിരിക്കുന്നത് അതിയാന്‍ കണ്ടു.എല്ലാം ഒരേ തരക്കാര്‍ പതിനഞ്ചിനും ഇരുപതിനും ഇടയില്‍ സര്‍വീസ് ഉള്ളവര്‍.യൌവനത്തിനും വാര്ധക്യത്തിനുമിടയില്‍ ചക്രശ്വാസം വലിക്കുന്നവര്‍   (തുടരും  )